നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ അഡെനോവൈറസിന്റെ വ്യാപനം തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് തടയാൻ സർക്കാർ വലിയ സന്നാഹങ്ങൾ തയ്യാറാക്കിയിരുന്നു. പലസ്ഥലങ്ങളിലായി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
മാർച്ചിന് നേരെ പോലീസ് അതിക്രമുണ്ടായി. അതിക്രമത്തിൽ നിരവധി സംസ്ഥാന നേതാക്കൾക്ക് പരിക്കേറ്റു. സംസ്ഥാന സർക്കാരിനെതിരെ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് ബിജെപി സമരം നടത്തിയത്. സംസ്ഥാന മഹിളാ മോർച്ച പ്രസിഡൻറ് തനൂജ ചക്രവർത്തി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്ക് പരിക്കേൽക്കുകയും ഇന്ദ്രൻ ഖാനെയും മറ്റ് നിരവധി ബിജെപി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഡെനോവൈറസ് വ്യാപനം തടയാൻ ടിഎംസി സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി കഴിഞ്ഞ വ്യാഴാഴ്ച നിയമസഭാ വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അഡെനോവൈറസ് അണുബാധ ശ്വസകോശത്തെയാണ് ബാധിക്കുന്നത്. ജലദോഷം പനി ഛർദ്ധി എന്നിവയാണ് അണുബാധുടെ ലക്ഷണങ്ങൾ. അഡെനോവൈറസ് ബാധയെ തുടർന്ന് പശ്ചിമ ബംഗാളിൽ അടുത്തിടെ ആറ് കുട്ടികൾ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ കാര്യമായ ആരോഗ്യരക്ഷമാർഗങ്ങൾ സ്വീകരിച്ചിട്ടില്ല.
Comments