ശ്രീനഗർ: ജമ്മു കശ്മീരിലെ വിവധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. കുൽഗാം, പുൽവാമ, അനന്ത്നാഗ്, ഷോപിയാന എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഹുറിയത്ത് നേതാവ് ഖാസി യാസിറിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായിട്ട് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ അന്വേഷണം നടത്തിവരുകയാണ് എൻഐഎ.
തീവ്രവാദ സംഘടനയായ പിഎഫ്ഐക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല ശൃംഖലയക്ക് എൻഐഎ കഴിഞ്ഞ ദിവസം പൂട്ടിട്ടിരുന്നു. കർണാടയിലും കേരളത്തിലുമായി അഞ്ച് പേരെയാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
നിരോധിത സംഘടനയായ പിഎഫ്ഐയിലെ അംഗങ്ങളെ കർണാടകയിൽ നിന്നും പിടികൂടിയിരുന്നു. മഹമ്മദ് സിനാൻ, സർഫ്രാസ് നവാസ്, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം എന്നിവരെയാണ് കർണാടക പോലീസ് പിടികൂടിയത്. കേരളത്തിൽ നിന്നും ആബിദ് കെഎമ്മിനെയും പിടികൂടി. പിഎഫ്ഐ നേതാക്കളും അംഗങ്ങളും തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടർന്നുവെന്നും കുറ്റകൃത്യങ്ങൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും ക്രമീകരിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി പറഞ്ഞു.
Comments