കോഴിക്കോട്: കേരളത്തിലെ പോലീസ് സിപിഎമ്മിന് പൂർണ്ണമായി കീഴടങ്ങിയെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ. കേരളത്തിലെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ നേർ ചിത്രമാണ് പാലക്കാട് കണ്ടത്. പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് പ്രതികളെ മോചിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പഴമ്പാലക്കോട് ജനതയുടെ സമാധാനം തകർക്കുന്ന ക്രിമിനലുകളെ നിലക്ക് നിർത്താൻ പോലീസും ജില്ലാ ഭരണകൂടവും തയ്യാറാവണമെന്നും അല്ലാത്തപക്ഷം യുവമോർച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിന് കീഴടങ്ങിയ പോലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിലെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ നേർ ചിത്രമായി പാലക്കാട് മാറിയിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് പ്രതികളെ മോചിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സിപിഎമ്മിന് കീഴടങ്ങിയ പോലീസ് കേരളത്തിന് നാണക്കേടാണ്. സിപിഎം ആക്രമണത്തിൽ വെട്ടേറ്റ യുവമോർച്ച പ്രവർത്തകരായ ദിനേഷും, വിഷ്ണുവും, വിഷ്ണുവിൻ്റ അമ്മ പാർവതിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. ഈ ആക്രമണത്തിലെ പ്രതികളെയാണ് പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎമ്മുകാർ മോചിപ്പിച്ചത്.
കഴിഞ്ഞവർഷം യുവമോർച്ച പ്രവർത്തകനായ അരുൺകുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലെ സിപിഎം ക്രിമിനലുകൾ തന്നെയാണ് വീണ്ടും മാരകായുധങ്ങളുമായി യുവമോർച്ച പ്രവർത്തകരെ ആക്രമിച്ചത്. സിപിഎമ്മിന്റെ ഭരണതുടർച്ചയുടെ ഹുങ്കിൽ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകൾ ജില്ലയിലും പോലീസ് സ്റ്റേഷനിലും അഴിഞ്ഞാടുകയാണ്. പഴമ്പാലക്കോട് ജനതയുടെ സമാധാനം തകർക്കുന്ന ക്രിമിനലുകളെ നിലക്ക് നിർത്താൻ പോലീസും ജില്ലാ ഭരണകൂടവും തയ്യാറാവണം. അല്ലാത്തപക്ഷം യുവമോർച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങും എന്ന് പ്രഫുൽ കൃഷ്ണൻ തുറന്നടിച്ചു.
Comments