കണ്ണൂർ: പ്രതിപക്ഷം നിയമസഭയിൽ നിലവിട്ട് പെരുമാറുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സഭാ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നില്ല. നിയമസഭയെ കോപ്രായങ്ങൾക്കുള്ള വേദിയാക്കരുതെന്നും ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നും ഇ.പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ കുടുംബത്തെ സഭയിൽ ആക്ഷേപിച്ചത് ചട്ടവിരുദ്ധമാണ്. സഭയിൽ ഇല്ലാത്തവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കരുത്. പ്രതിപക്ഷ നേതാവ് നിലപാട് തിരുത്താൻ തയ്യാറാകണം. പ്രതിപക്ഷ നേതാവിന് നശീകരണ വാസനയാണെന്നും ഇപി പറഞ്ഞു. നിയമസഭയില്‍ കേട്ടുകേള്‍വിയില്ലാത്ത ആക്രമണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇത് ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, നിയമസഭാ സംഘര്‍ഷത്തില്‍ കെ.കെ രമയ്ക്ക് പരിക്ക് പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു. പൊട്ടലില്ലാത്ത കൈയ്ക്കാണ് രമ പ്ലാസ്റ്റര്‍ ഇട്ടത്. പൊട്ടലും പൊട്ടലില്ലായ്മയും യഥാര്‍ഥത്തില്‍ രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്. അതിന്റെ ഉപകരണമായി, പൊട്ടിയ കൈ എന്നു പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള നിലപാടാണ് അത്തരത്തില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നം എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
Comments