റംസാൻ രാവുകളിൽ താജ്മഹലിന്റെ ഭംഗി ആസ്വാദിക്കാമെന്ന് വിചാരിക്കേണ്ട! കാരണം സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. പ്രാർത്ഥനയ്‌ക്ക് എത്തുന്നവർക്ക് മാത്രമാകും പ്രവേശനം. പ്രാർത്ഥനയ്‌ക്കെത്തുന്നവരുടെ പേര്, മേൽവിലാസം, ആധാർ കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം മാത്രമാകും പ്രവേശനം അനുവദിക്കുക. താജ്മഹലിന്റെ കിഴക്കേ കവാടത്തിലുള്ള രജിസ്റ്ററിലാണ് ഇത് രേഖപ്പെടുത്തേണ്ടത്.
താജ്മഹൽ എല്ലാ മാസവും പൗർണ്ണമി രാവിലും പൗർണ്ണമിയ്‌ക്ക് മുൻപും ശേഷവുമുള്ള രണ്ട് ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ സന്ദർശകർക്കായി തുറന്നുകൊടുക്കണമെന്നാണ് സുപ്രീം കോടതി നിർദേശിക്കുന്നത്. ഉത്തരവ് നിലനിൽക്കേയാണ് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള തീരുമാനം. സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റത്തെ ചെറുക്കാനാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാനി ബിരാദാരിയുടെ സെക്രട്ടറി സിയാവുദ്ദീൻ ഖുറേഷിയുടെ വിശദീകരണം. രാത്രികാലങ്ങളിൽ സ്മാരകത്തിനുള്ളിൽ അലഞ്ഞുതിരിയരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്ന് ചരിത്രം വിശേഷിപ്പിച്ചുട്ടുള്ള താജ്മഹൽ,മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു.
Comments