ഓസ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യയ്‌ക്ക് മാറ്റുകൂട്ടിയ ചിത്രങ്ങളിൽ ഒന്നാണ് ആർആർആർ. ചിത്രത്തിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം കരസ്ഥമാക്കിയത്. ഓസ്‌കർ ക്യാംപെയിന് രാജമൗലിയും സംഘവും കോടികൾ മുടക്കിയിരുന്നുവെന്ന് അവാർഡ് നേട്ടത്തിന് പിന്നാലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആർആർആറിന്റെ നിർമ്മാതാവ് ഡി.വി.വി.ദാനയ്യ.
ആർആർആറിന്റെ ഓസ്‌കർ ക്യാംപെയ്‌ന്റെ ഭാഗമായി 80 കോടി രൂപ അണിയറപ്രവർത്തകർ ചെലവാക്കി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ ഇത്തരം റിപ്പോർട്ടുകളെയെല്ലാം തള്ളുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ദാനയ്യ. ഓസ്‌കർ ക്യാംപെയിന് വേണ്ടി ഇത്രയും തുക ചെലവാക്കിയിട്ടില്ല. അങ്ങനെ മുടക്കിയിട്ട് ഒരു ലാഭവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.ആർ.ആർ ഓസ്‌കർ നോമിനേഷനെത്തിയപ്പോൾ മറ്റ് പല പ്രചരണങ്ങളും നടന്നിരുന്നു. പുരസ്‌കാര വിതരണ ചടങ്ങിലേക്ക് നാട്ടുനാട്ടുവിന്റെ രചയിതാവിനും സംഗീത സംവിധായകനും മാത്രമേ സൗജന്യപ്രവേശനം ലഭിച്ചുള്ളു. സംവിധായകൻ രാജമൗലി, രാംചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർക്ക് 20 ലക്ഷം രൂപ നൽകേണ്ടി വന്നു എന്നിങ്ങനെയുള്ള പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ പ്രചരണ വേളയിൽ തന്നെ ആർആർആർ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം ചിത്രം വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിയപ്പോൾ നിർമ്മാതാവ് ദാനയ്യ ഒപ്പമില്ലാതിരുന്നതും ചർച്ചയായിരുന്നു.
Comments