ഇസ്ലാമാബാദ്: പാകിസ്താനിൽ 80 ശതമാനം ജനങ്ങൾക്കും ശുദ്ധജലം ലഭ്യമല്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ 24- പ്രധാന നഗരങ്ങളിലെ ആളുകളാണ് ശുദ്ധജലമില്ലാതെ വലയുന്നത്. ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം ശുദ്ധജലം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2025- ഓടെ പാകിസ്താൻ പൂർണമായി ക്ഷാമത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജലക്ഷാമം രൂക്ഷമാകുകയാണ്. ഇത് രാജ്യത്തെ നീണ്ട വരൾച്ചയിലേക്ക് നയിക്കാനുള്ള സാധ്യത ഏറെയാണ്. ആവശ്യമായ ജലം ലഭ്യമല്ലാത്തത് കൃഷിയിൽ വ്യാപക നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. ശുദ്ധജലം കിട്ടാത്തതോടെ ജലജന്യരോഗങ്ങൾ, വൃക്ക സംബന്ധ രോഗങ്ങൾ, സൂര്യതാപം, തുടങ്ങിയവയും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വർദ്ധിച്ചുവരുന്ന ജനസംഖ്യാ വർദ്ധനയും ഉയർന്ന ചൂടും രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. പാകിസ്താന്റെ ജലപ്രതിസന്ധി രാജ്യത്തിന് വെല്ലുവിളിയാകുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്തിന് ശുദ്ധജല ക്ഷാമം കൂടി നേരിടേണ്ടി വരുന്ന അവസ്ഥയിലാണിപ്പോൾ.
Comments