ശ്രീനഗർ: കശ്മീരിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരർ അറസ്റ്റിൽ. ബന്ദിപോരയ്ക്ക് സമീപമുള്ള സുംലാറിൽ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും രണ്ട് ചൈനീസ് നിർമ്മിത ഗ്രനേഡുകളും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സിആർപിഎഫും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഭീകരർക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തതായി ബന്ദിപോര പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സമാനരീതിയിൽ കഴിഞ്ഞ ദിവസം മറ്റൊരു ലഷ്കർ-ഇ-ത്വയ്ബ ഭീകരനെക്കൂടി സുരക്ഷ സേന പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്നും നിരവധി ആയുധങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.
Comments