പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് അപകടത്തിൽപ്പെട്ടു. നിലക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇലവുങ്കൽ – എരുമേലി റോഡിലാണ് അപകടം നടന്നത്. ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളടക്കം 64 പേരോളം ബസ്സിലുണ്ടായിരുന്നു. എട്ടു തീർത്ഥാടകരുടെനിലഗുരുതരമാണ്. പരിക്കേറ്റവരിൽ ഒൻപത് പേർ കുട്ടികളാണ്. വാഹനത്തിന്റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലും നിലയ്ക്ക്ൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതമായി പരക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇലവുങ്കൽ എരുമേലി റോഡിലെ മൂന്നാമത്തെ വളവിലാണ് അപകടം നടന്നത്. ഇവിടം വനപ്രദേശമായതിനാൽ നെറ്റ്വർക്ക് ലഭിക്കാൻ വളരെ ബദ്ധിമുട്ട് നേരിട്ടെന്നും ഇതെതുടർന്ന് അപകടവിവരം പുറത്തെത്താൻ താമസം നേരിട്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. അപകടം നടന്ന ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകടവിവരം പുറത്തേക്ക എത്തിച്ചത്. ഫയർ ഫോഴ്സും പൊലീസും അപകടസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.
അപകടത്തെ തുടർന്ന് തീർത്ഥാടകർക്ക് മതിയായ ക്രമീകരണങ്ങളൊരുക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് നിർദേശം നൽകിയിരുക്കുന്നത്. കോന്നി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുമെന്നും കോട്ടയം മെഡിക്കൽ കോളേജ് സജ്ജമാകണമെന്നും മന്ത്രി നിർദേശം നൽകി.
Comments