ചെന്നൈ: തിരുനെൽവേലി അംബാസമുദ്രം എഎസ്പിയെ സ്ഥലം മാറ്റി. അംബാസമുദ്രം എഎസ്പി ബൽവീർ സിംഗിനെയാണ് സ്ഥലം മാറ്റിയത്. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പത്ത് പേരുടെ പല്ല് പിഴുകയും രണ്ട് പേരുടെ വൃഷണങ്ങൾ ചവിട്ടിയുടക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
ഡിജിപി ശൈലേന്ദ്ര ബാബുവാണ് എഎസ്പി ബൽവീർ സിംഗിനെ സ്ഥലംമാറ്റിയത്. അംബാസമുദ്രം, കല്ലിടൈക്കുറിച്ചി, വിക്രമസിംഗപുരം തുടങ്ങിയ സ്റ്റേഷനുകളിൽ അന്വേഷണത്തിനായ് കൊണ്ട് വന്ന പ്രതികളെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
പോലീസ് വകുപ്പിന്റെ ശുപാർശ പ്രകാരം തിരുനെൽവേലി കളക്ടർ കെ പി കാർത്തികേയൻ സബ് കളക്ടറോട് അന്വേഷണം നടത്താൻ ഉത്തരവിട്ടു. ഇതിനെ തുടർന്ന് കല്ലിടൈക്കുറിച്ചി പോലീസ് സ്റ്റേഷനിൽ പീഡനത്തിന് ഇരയായവർക്കും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും സബ് കളക്ടർ സമൻസ് അയച്ചു. സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഇരകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Comments