ജയ്പൂർ : ഹിജാബ് ധരിച്ചേ സെറ്റ് പരീക്ഷ എഴുതൂവെന്ന് വാശിപിടിച്ച വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ പുറത്താക്കി . രാജസ്ഥാൻ യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് ഹിജാബ് ധരിച്ചേ സെറ്റ് പരീക്ഷ എഴുതൂവെന്ന് നിർബന്ധം പിടിച്ചത് . പിന്നാലെ ഡ്രസ് കോഡ് പാലിക്കാത്ത . മൂന്നുപേരെയും പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റിൽ തന്നെ നിർത്തി അധികൃതർ . ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥിനികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഞായറാഴ്ചയാണ് രാജസ്ഥാൻ സെറ്റ് പരീക്ഷ നടന്നത്. മൂന്ന് പെൺകുട്ടികളും ഹിജാബ് ധരിച്ചാണ് പരീക്ഷ എഴുതാൻ എത്തിയത് . അധികൃതർ പെൺകുട്ടികളോട് ഹിജാബ് അഴിച്ച് അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. പെൺകുട്ടികൾ അതിന് തയ്യാറായില്ല, അവർ ഹിജാബ് വേണമെന്ന നിർബന്ധത്തിൽ ഉറച്ചുനിന്നു.
തുടർന്ന് വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാൻ കോളേജ് മാനേജ്മെന്റ് അനുവദിച്ചില്ല. ഹിജാബും ബുർഖയും ധരിച്ച് പരീക്ഷ എഴുതരുതെന്ന് അഡ്മിറ്റ് കാർഡിൽ ഒരിടത്തും എഴുതിയിട്ടില്ലെന്നാണ് പെൺകുട്ടികളുടെ വാദം. എന്നാൽ അഡ്മിറ്റ് കാർഡിൽ ഡ്രസ് കോഡ് പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് വ്യക്തമായി കാണാമെന്ന് അധികൃതർ പറഞ്ഞു.
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പല ന്യൂസ് പോർട്ടലുകളിലും ഇത് പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുരുഷന്മാരുടെ വസ്ത്രധാരണരീതി അരക്കൈയുള്ള ഷർട്ട് അല്ലെങ്കിൽ ടി-ഷർട്ട്, പാന്റ്സ്, എന്നിവയായിരുന്നു. അതേസമയം, വനിതാ ഉദ്യോഗാർത്ഥികൾ സൽവാർ സ്യൂട്ടോ സാരിയോ ഹാഫ് സ്ലീവ് കുർത്ത/ബ്ലൗസ്, എന്നിവയായിരുന്നു വേഷമായി പറഞ്ഞിരുന്നത് . ഏതെങ്കിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായാൽ പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ തീരുമാനത്തിന് സാധുതയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.
Comments