ന്യൂഡൽഹി: സംസ്ഥാന സർക്കാർ ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ കേന്ദ്രത്തിൽ നിന്നുള്ള വിധവാ പെൻഷൻ വിതരണത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നത് തടസ്സത്തിൽ. ലോക്സഭയിൽ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് രണ്ട് വർഷത്തിൽ കൂടുതലായി സംസ്ഥാന സർക്കാർ രേഖകൾ സമർപ്പിച്ചിട്ട്.
ദേശീയ കുടുംബക്ഷേമ പദ്ധതിയിലൂടെ (എൻഎഫ് ബിഎസ്) കേരളത്തിൽ 4358 കുടുംബങ്ങൾക്കാണ് ധനസഹായം നൽകുന്നത്. അവസാനമായി കേരളത്തിലെ വിധവകൾക്ക് കേന്ദ്രം സഹായം നൽകിയത് 2020-21ലാണ്. 2021-22, 2022-23, 2023-23 സാമ്പത്തിക വർഷങ്ങളിൽ 897.75 ലക്ഷം രൂപ കേന്ദ്ര സർക്കാർ കേരളത്തിലായി നൽകിയിരുന്നു. കൊറോണയെ തുടർന്ന് രേഖകൾ നൽകാതെ 177.69 ലക്ഷം രൂപ സംസ്ഥാനത്തിന് നൽകിയിരുന്നു.
ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ബാക്കി വരുന്ന തുകയും തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിലെ തുകയും ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. ഒരു കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തി മരിക്കുന്ന പക്ഷം ഒറ്റത്തവണയായി ഇരു പതിനായിരം രൂപ എൻഎഫ്ബിഎസിലൂടെ നൽകുന്നുണ്ട്. ഇതു പ്രകാരം എത്ര രൂപയാണോ സംസ്ഥാന സർക്കാറിന് ചെലവുവരുന്നത് അത് സർക്കാരിന് തിരിച്ചു നൽകുന്ന രീതിയാണിതിലുള്ളത്.
Comments