പത്തനംതിട്ട : ശബരിമല കാനനപാതയിൽ തീർത്ഥാടകർക്ക് കടന്നൽ കുത്തേറ്റ സംഭവത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. സംഭവത്തിൽ പത്തനതിട്ട ജില്ല കളക്ടറോട് റിപ്പോർട്ട് തേടി. ദേവസ്വം ബെഞ്ചാണ് റിപ്പോർട്ടിന് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പൻ പാതയിലാണ് കടന്നൽ കൂടിളകി ആക്രമണം ഉണ്ടാവുന്നത്. കടന്നൽ ആക്രമത്തിൽ 17 അയപ്പ ഭക്തന്മാർക്ക് കുത്തേറ്റിരുന്നു. നാല് പേർക്ക് സാരമായി പരിക്കുണ്ട്. കടന്നൽ ആക്രമണത്തെ തുടർന്ന് ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തി വിടുന്നത് നിർത്തി വെച്ചിരിക്കുകയാണ്. പരിക്കേറ്റ തീർത്ഥാടകർ ചികിത്സയിലാണ്. പൈങ്കുനി ഉത്രം ഉത്സവത്തിനായി ശബരിമല നട തുറന്നപ്പോഴാണ് കടന്നൽകൂട്ടം തീർത്ഥാടകരെ ആക്രമിച്ചത്.
Comments