വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ റിച്ചാർഡ് വർമ്മയെ സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ഉന്നതസ്ഥാനത്തേക്ക് ഉയർത്താനുള്ള അംഗീകാരം നൽകി യുഎസ് സെനറ്റ് . 67-26 വോട്ടുകൾക്കാണ് വർമ്മയെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിലവിൽ മാസ്റ്റർഗാർഡിന്റെ ചീഫ് ലീഗൽ ഓഫീസറും ഗ്ലോബൽ പബ്ലിക്ക് പോളിസി തലവനുമാണ് അദ്ദേഹം.
ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനും നയതന്ത്രജ്ഞനും എക്‌സിക്യൂട്ടീവുമാണ് 54-കാരനായ റിച്ചാർഡ് വർമ്മ. 2014 മുതൽ 2017 വരെ ഇന്ത്യയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ചു. നിയമനിർമ്മാണ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചുണ്ട് അദ്ദേഹം. ഒബാമയുടെ ഭരണകാലത്ത്് ലെജിസ്ലേറ്റീവ് അഫയേഴ്സ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രസിഡൻ് ബൈഡൻ വർമ്മയെ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.
ലെഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ സെന്ററിൽ നിന്ന് എൽഎൽഎം, ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിശിഷ്ട സേവന മെഡൽ, കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ ഇന്റർനാഷണൽ അഫയേഴ്സ് ഫെലോഷിപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർഫോഴ്സിൽ നിന്നുള്ള മെറിറ്റോറിയസ് സർവീസ് മെഡൽ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments