പാലക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച മധു വധക്കേസിൽ നാളെ വിധി. മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതിയാണ് വിധി പറയുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. ഇതിൽ മിക്കയാൾക്കാരും മധുവിന്റെ വീടിനു സമീപമുള്ളവർ തന്നെയാണ്. ഇവർ തങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് മധുവിന്റെ അമ്മ മല്ലി പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
വിധി വന്നു കഴിഞ്ഞാൽ പ്രതികളുമായി ബന്ധപ്പെട്ടവർ തങ്ങളെ അപായപ്പെടുത്തുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. കേസിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അന്ന് കുടുംബം നൽകിയ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ അനുഭവം കൂടി കണക്കിലെടുത്താണ് കുടുംബം പോലീസിന് പരാതി നൽകിയിരിക്കുന്നത്.
കേസിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ മധുവിന്റെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ബന്ധുക്കൾ മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയിരുന്നു. നാളെ വിധി വരാനിരിക്കെ പ്രതികളുടെ ആവശ്യത്തിന് വഴാങ്ങത്തതിനാൽ തങ്ങളെ അപായപ്പെടുത്തുമെന്ന് ഭയത്തിലാണ് മധുവിന്റെ കുടുംബം. മുൻപ്് ഇത് പോലെ തങ്ങളെ സ്വാധിനിയ്‌ക്കാൻ സമീപിച്ചവർക്കെതിരെ കുടംബം പരാതി നൽകിയുരുന്നു. പരാതിന്മേൽ പോലീസ് രണ്ട് പേരേ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹര്യത്തിലാണ് മല്ലി സംരക്ഷണം ആവശ്യപ്പെട്ട് പോലാസിനെ സമീപിക്കിരിക്കുന്നത്.
Comments