പത്തനംതിട്ട : ഒമ്പതാം ഉത്സവദിനമായ നാളെ ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. നാളെ രാത്രി പത്തിനാണ് പള്ളിവേട്ട നടക്കുത. രാത്രി എട്ടിനാണ് ശ്രീഭൂതബലി ചടങ്ങുകൾ ആരംഭിക്കുക. ശ്രീഭൂതബലിയുടെ നാല് പ്രദിക്ഷണങ്ങളും വിളക്ക് എഴുന്നള്ളിപ്പിന്റെ മൂന്ന് പ്രദിക്ഷണങ്ങളും പൂർത്തിയാക്കി പള്ളിവേട്ട ചടങ്ങിനായി ശരംകുത്തിയിലേക്ക് നീങ്ങും. ഏറ്റവും മുന്നിൽ അമ്പും വില്ലും പിടിച്ചു വേട്ടക്കുറിപ്പിന് പിന്നാലെയാണ് തന്ത്രിയും മേൽശാന്ത്ിയും പരിവാരങ്ങളും നീങ്ങുക.
ശരംകുത്തിയിൽ പ്രത്യേകം ഒരുക്കിയ സ്ഥാനത്താണ് പള്ളിവേട്ട. തന്ത്രി കണ്ഠര് മഹേഷ് മോഹനര് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഇതിന് ശേഷം പള്ളിവേട്ട നടന്നതിന്റെ സന്തോഷത്തിൽ മേളങ്ങളോടെ ആഘോഷമാക്കിയാണ് മടക്കം. വേട്ട കഴിഞ്ഞ് അശുദ്ധമായി എന്ന സങ്കൽപത്തിൽ ശ്രീകോവിലിന് പുറത്താണ് രാത്രി പള്ളിയുറങ്ങുന്നത്. ആറാട്ട് ദിവസമായ ബുധനാഴ്ച രാവിലെ അഞ്ചിനാണ് പള്ളിയുണർത്തൽ. ഇതിന് ശേഷം മണ്ഡപത്തിലെ പൂജയ്ക്കും അഭിഷേകത്തിനും ശേഷമാണ് അകത്തേക്ക് എഴുന്നള്ളിക്കുന്നത്.
Comments