വിഷുദിനത്തോടനുബനധിച്ച് പടക്കക്കച്ചവടം ഉഷാറാകുമ്പോൾ മുന്നറിയിപ്പുമായി റെയിൽവേ. ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കളൊന്നും കടത്താൻ ശ്രമിക്കരുത് എന്നാണ് റെയിൽവേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പിടിക്കപ്പെടുകയാണെങ്കിൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. പടക്കമോ സമാനമായതോ ആയ അപകടകരമായ വസ്തുക്കൾ ട്രെയിനിലൂടെ കടത്തുന്നത് വളരെയധികം ഗൗരവമേറിയ കുറ്റകൃത്യമാണ്. ഈ വിഷയത്തിൽ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നതിനും പരിശോധന ശക്തമാക്കുന്നതിനും ആർ.പി. എഫ് ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ വീഷുക്കാലമാകുന്നതോടെ കുടുംബങ്ങൾ ഉൾപ്പെടെ ഹ്രസ്വദൂരയാത്രയിൽ പടക്കങ്ങളും മത്താപ്പൂ ഉൾപ്പടെ ഉള്ളപ്പടെ ഉള്ളവ വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്യാറുള്ളത് പതിവാണ്. കോഴിക്കോട് നിന്ന് കൊയിലാണ്ടി-വടകര ഭാഗങ്ങളിലേക്കും കണ്ണൂർ, തലശേരി, മാഹി എന്നിവിടങ്ങളിൽ നിന്ന് വടകര ഭാഗത്തേക്കുമാണ് കണ്ണൂർ, തലശേരി, മാഹി എന്നിവിടങ്ങളിൽ നിന്ന് വടകര ഭാഗത്തേക്കുമാണ് ഇത്തരത്തിൽ യാത്രകൾ അധികവും. മാഹിയിൽ പൊതുവെ പടക്കങ്ങൾക്ക് വിലക്കുറവായതിനാൽ നിരവധി പേരാണ് ഇവിടെ നിന്നും പടക്കം വാങ്ങി മടങ്ങാറുള്ളത്.
എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂർണമായും തടയുക എന്നതാണ് ആർപിഎഫിന്റെ ലക്ഷ്യം. തീപിടിത്തം ഉണ്ടാവുകയാണെങ്കിൽ ഇത് വലിയ അപകടത്തത്തിന് വഴിയോരുക്കുമെന്ന് ഉറപ്പാണ്. പടക്കങ്ങൾ കടത്താൻ ശ്രമിക്കുന്നത് ഏത് അളവിലായാലും നടപടി ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ആക്ട് 164-ാം വകുപ്പ് പ്രകാരം അപകടമുണ്ടാക്കുന്ന വസ്തുക്കൾ ട്രെയിനിലൂടെ കടത്തുന്നത് ഗൗരവകരമായ കുറ്റമാണ്.
നിയമപരമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് പലർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള ശ്രമം തുടരുന്നത്. വടകര റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്ച ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടന്നിരുന്നു.
Comments