തൃശൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികലയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയെയും സംസ്ഥാന പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. ഉപാദ്ധ്യക്ഷന്മാരായി കെ.വി. ശിവൻ, എൻ.കെ. നീലകണ്ഠൻ, പി.എസ്. പ്രസാദ്, അഡ്വ.കെ. ഹരിദാസ്, അഡ്വ. ബി.എൻ. ബിനീഷ്ബാബു, ക്യാപ്റ്റൻ കെ. സുന്ദരൻ, എസ്. സുധീർ, നിഷാ സോമൻ, പി.കെ. ചന്ദ്രശേഖരൻ, ശശി കമ്മട്ടേരി, എസ്. സുബ്രഹ്‌മണ്യൻ മൂസത്, സ്വാമി ദേവാനന്ദ സരസ്വതി എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിമാരായി കെ.പി. ഹരിദാസ്, പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, ബിന്ദു മോഹൻ എന്നിവരെ തിരഞ്ഞെടുത്തു ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത് പി. ജ്യോതീന്ദ്രകുമാറാണ്. സംഘടനാ സെക്രട്ടറിയായി സി. ബാബു, സഹസംഘടനാ സെക്രട്ടറിയായി വി. സുശികുമാർ തുടരും. പുത്തൂർ തുളസി ദക്ഷിണ മേഖല സംഘടനാ സെക്രട്ടറിയും എ.എം. ഉദയൻ ഉത്തര മേഖല സംഘടനാ സെക്രട്ടറിയുമാണ്. ആർ.വി ബാബുവും ഇ.എസ് ബിജുവുമാണ് വക്താക്കൾ. സെക്രട്ടറിമാരായി കെ. പ്രഭാകരൻ, തെക്കേടം സുദർശനൻ, ഇ.ജി. മനോജ്, അഡ്വ രമേശ് കൂട്ടാല, എം വി മധുസൂദനൻ, പി.എൻ. ശ്രീരാമൻ, പി വി മു രളീധരൻ, വി എസ് പ്രസാദ്, എ. ശ്രീധരൻ, പി വി ശ്യാംമോഹൻ, എസ്. വിനോദ്, എം.സി. സാബു ശാന്തി എന്നിവരെ തിരഞ്ഞെടുത്തു.
അതേസമയം സാമാജിക സുരക്ഷ ഭാരതത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും കേരളത്തിൽ ലൗ ജിഹാദ്, പോപ്പുലേഷൻ ജിഹാദ്, സാമ്പത്തിക ജിഹാദ് തുടങ്ങിയവ സുരക്ഷയെ ബാധിക്കുകയാണെന്നും ഹിന്ദു ജാഗരൺ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ആരംഭിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് അദ്ധ്യക്ഷനായിരുന്ന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ സമാപന സന്ദേശം നൽകി. സംസ്ഥാന വൃത്താവതരണം സംഘടനാ സെക്രട്ടറി സി.ബാബു നടത്തി. സംഘടനാ ചർച്ചയും അവലോകനവും ആർ.എസ്.എസ് സഹ പ്രാന്ത കാര്യവാഹക് ടി.വി.പ്രസാദ് ബാബു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു, പി.ജ്യോതിന്ദ്രനാഥ്, ബിന്ദു മോഹൻ, എം.വി. മധുസൂദനൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
സംസ്ഥാനത്തെ പട്ടികജാതി,പട്ടികവർഗ ജനതയുടെ ക്ഷേമത്തിന് സർക്കാർ കർമ്മപദ്ധതി തയ്യാറാക്കണമെന്നു സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ‘സംസ്ഥാനത്ത് ഭൂരഹിതരായ നാലര ലക്ഷം കുടുംബങ്ങളും വീടില്ലാത്ത എട്ടര ലക്ഷം കുടുംബങ്ങളുമുണ്ട്. ഇവർക്കു ഭൂമി നൽകാൻ സർക്കാർ മുൻകൈയെടുക്കണം. പാട്ടക്കാലാവധി കഴിഞ്ഞ നാലര ലക്ഷം ഹെക്ടർ ഭൂമി സംസ്ഥാനത്തുണ്ട്. ഈ ഭൂമി ഏറ്റെടുത്തു ഭൂമിയില്ലാത്തവർക്ക് നൽകാൻ നടപടി സ്വീകരിക്കണം. ക്ഷേത്രങ്ങൾ രാഷ്‌ട്രീയപാർട്ടികളുടെയും അവിശ്വാസികളുടെയും പിടിയിൽനിന്നു മോചിപ്പിക്കണം ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം. ക്ഷേത്ര വിശ്വാസികളോടു നീതി കാണിക്കാൻ സർക്കാർ തയാറാകണം’- എന്നും സമ്മേളനം ആവശ്യപ്പെട്ടു.
Comments