ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ സ്ഫോടനം. അപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ ഷഹ്‌റ-ഇ-ഇക്ബാൽ ഏരിയയിലാണ് സംഭവം നടന്നത്.
സ്ഫോടനത്തിൽ പോലീസ് വാപനത്തിന് ചുറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ഏപ്രിൽ 5-ന് പാകിസ്താനിലെ കൊഹാട്ടിലെ താപി മേഖലയിലുണ്ടായ വെടിവെപ്പിൽ രണ്ട് പോലീസുകാരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കൊഹാട്ടിലെ പള്ളിയ്‌ക്ക് സമീപം സുരക്ഷയ്‌ക്ക് നിന്ന പോലീസുകാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് പോലീസ് പ്രദേശം വളയുകയും അക്രമികളെ പിടികൂടാൻ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.
Comments