ന്യൂഡൽഹി: ഡൽഹിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. ഡൽഹി ഗോകുൽപുരി സ്വദേശികളായ രാധേശ്യം വർമ, ഭാര്യ വീണ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്റെ ഭാര്യ മോണിക്കയാണ് അറസ്റ്റിലായത്. മോണിക്കയുടെ ആൺ സുഹൃത്തും മറ്റൊരാളും ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇരുവർക്കുമായി തിരച്ചിൽ പുരോഗമിക്കുകയാണ്.
വൃദ്ധ ദമ്പതികളും മരുമകളും ഒരേ വീട്ടിലായിരുന്നു താമസം. വീടിന്റെ താഴത്തെ നിലയിലായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്. മുകളിലത്തെ നിലയിലാണ് മകൻ രവിയും ഭാര്യ മോണിക്കയും കഴിഞ്ഞിരുന്നത്. സംഭവദിവസം രാത്രിയാണ് മാതാപിതാക്കളെ അവസാനമായി കണ്ടെതെന്ന് രവി പോലീസിന് മൊഴി നൽകിയിരുന്നു. രാത്രി നടന്നതൊന്നും അറിഞ്ഞില്ലെന്നാണ് മോണിക്ക പറഞ്ഞത്. പിറ്റേ ദിവസം രാസവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
മരണത്തിൽ സംശയം തോന്നിയ പോലീസ് വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോണിക്കയാണ് ാെകലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. സംഭവദിവസം ഏഴരയോടെ മോണിക്കയുടെ ആൺസുഹൃത്തും മറ്റൊരാളും ഇഅവരുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മോണിക്കയാണ് ഇവർക്ക് ഒളിച്ചിരിക്കാനായി സൗകര്യം നൽകിയത്. രാധേശ്യാമും വീണയും കിടപ്പുമുറിയിലേക്ക് ഉറങ്ങാൻ പോകുന്നതുവരെ ഇവരെ മോണിക്ക ടെറസിൽ ഒളിപ്പിച്ചു. തുടർന്ന് ദമ്പതികൾ ഉറങ്ങിയതിന് പിന്നാലെ ഇരുവരെയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
മുറിയിൽ നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അടുത്തിടെയാണ് വൃദ്ധ ദമ്പകതികൾ അവരുടെ വീട് വിറ്റത്. ഇതിന്റെ ഭാഗമായി ലഭിച്ച നാല് ലക്ഷം രൂപയുമാണ് നഷ്ടമായത്.
Comments