തൃശൂർ : മുടിവെട്ടിയ കൂലി ചോദിച്ചതിന് ബാർബർഷോപ്പ് ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ പഴഞ്ഞി അയിനൂർ കുളങ്ങര വീട്ടിൽ പ്രകാശാണ് അറസ്്റ്റിലായത്. ജീവനക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പെരിങ്ങോട്ടുകര സ്വദേശിയായ വട്ടപ്പറമ്പിൽ വീട്ടിൽ സതീഷനെയാണ് മുടി വെട്ടിയ കൂലി ചോദിച്ചതിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദേശാനുസരണം എഎസ്‌ഐ ഷക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments