തിരുവനന്തപുരം: മലയാളികൾക്ക് അഭിമാനമായി എസ് അനുഷ. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണച്ചടങ്ങിൽ അനുഷ നടത്തിയ പ്രസംഗം രാജ്യം ഏറ്റെടുത്തിരുന്നു. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയും ലോക്‌സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിങ് ഫോർ ഡെമോക്രസിയും (പ്രൈഡ്) ചേർന്നാണു അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചത്.
ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ഏക പ്രതിനിധിയായിരുന്നു അനുഷ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25 പേരെ ആയിരുന്നു ആകെ തിരഞ്ഞെടുത്തത്. ഇവരിൽ നിന്ന് ആകെ എട്ടുപേർക്ക് മാത്രമാണ് പാർലമെന്റിൽ സംസാരിക്കാൻ അവസരം കിട്ടിയത്.
Comments