പൊതു പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്. പഠനത്തിൽ നിന്നെല്ലാം ബ്രേക്കെടുത്ത് ഫ്രാൻസിലാണ് മീനാക്ഷി. മഞ്ഞുമൂടിയ മലനിരകൾക്കു മുന്നിൽ കമ്പിളിയുടുപ്പും ജാക്കറ്റും ധരിച്ച് നിറപുഞ്ചിരിയോടെ അവധിക്കാലം ആഘോഷിക്കുകയാണ് താരപുത്രി മീനാക്ഷി ദിലീപ്. പാരിസിൽ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് മീനാക്ഷി. നിറ പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് കണ്ടവർക്ക് പലർക്കും ദീപിക പദുക്കോണുമായി മീനാക്ഷിക്ക് സമാനത ഉണ്ടെന്നു വരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തിയിരിക്കുകയാണ്.
സുഹൃത്ത് നിത ജയകുമാറിനാണ് ഫോട്ടോഗ്രാഫർക്കുള്ള ക്രെഡിറ്റ് മീനാക്ഷി നൽകിയിരിക്കുന്നത്. അടുത്തിടെ മീനാക്ഷി തന്റെ കുടുംബത്തോടൊപ്പം അരുൺ ഗോപിയുടെ മക്കളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മീനാക്ഷി ദിലീപ് ഒരു ഡോക്ടറായി വരാൻ ഇനി അധിക കാലതാമസമില്ല. ചെന്നൈയിലാണ് മീനാക്ഷിയുടെ മെഡിസിൻ പഠനം. ഇതിനിടെ അവസരം കിട്ടുമ്പോഴെല്ലാം നാട്ടിലെത്താറുണ്ട്. അഭിനയ കുടുംബത്തിലെ അംഗമായ മീനാക്ഷിക്ക് ഡാന്‌സിലും കമ്പമുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ശഷം ഇടയ്‌ക്കിടെ നൃത്ത വീഡിയോകൾ റീൽസ് ആയി പോസ്റ്റ് ചെയ്തിരുന്നു.
ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. അതേസമയം അടുത്തിടെ ചെന്നൈയിൽ വെച്ച് മഞ്ജു വാര്യരും മകൾ മീനാക്ഷിയും കണ്ടുമുട്ടി എന്ന് സിനിമാ എഴുത്തുകാരൻ ആ പല്ലിശ്ശേരി പറഞ്ഞിരുന്നു. ആ വാക്കുകൾ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
അവിടെ മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കൽ ഗാർഡിയൻ. അവിടെ ജയറാമിന്റെ കുടുംബമായെല്ലാം ദിലീപിന് അടുപ്പമുണ്ട്. എന്നു കരുതി ജയറാമാണോ ലോക്കൽ ഗാർഡിയൻ എന്നുള്ള കാര്യം അറിയില്ല. എന്നാൽ സിനിമയുമായി ബന്ധമുള്ള അങ്ങനെ ഒരാൾ ഉണ്ട്. തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി എന്നാണ് തനിക്ക് ലഭ്യമായ വിവരമെന്ന് പല്ലിശ്ശേരി പറയുന്നു. എത്ര മുറിച്ചു മാറ്റിയാലും രക്ത ബന്ധത്തെ നമുക്ക് മുറിച്ചു മാറ്റുവാൻ കഴിയില്ല. വർഷങ്ങളായി പിരിഞ്ഞിരിക്കുന്ന മകളെ കാണാൻ അമ്മയ്‌ക്കും അമ്മയെ കാണാൻ മകൾക്കും ആഗ്രഹമുണ്ടാകും. പ്രത്യേകിച്ചും പെൺകുട്ടികളുമായി അടുത്ത് നിൽക്കേണ്ടത് അമ്മമാരാണ്.
അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാൽ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താൽ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സർപ്രെെസായി അമ്മയെ കണ്ടാൽ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാൽ എന്ത് ചെയ്യാൻ വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം മകൾ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്‌ക്കും മീഡിയേറ്റർ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോൾ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാൻ ഇപ്പോൾ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാൻ പോയാൽ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്.
തുടർന്ന് ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോൾ മദ്രാസിലുണ്ടെന്നും മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചോദിക്കുകയായിരുന്നു. അവൾക്ക് എപ്പോൾ വേണമെങ്കിലും അവളുടെ അമ്മയെ കാണാം എന്നായിരുന്നു ദിലീപിന്റെ മറുപടി. അവളുടെ അമ്മയ്‌ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിന് സമ്മതമാണെന്ന് മീഡിയേറ്റർ മീനാക്ഷിയോട് പറഞ്ഞെങ്കിലും മീനാക്ഷിയ്‌ക്ക് അത് വിശ്വാസം ആയില്ല.
തുടർന്ന മീനാക്ഷി അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് വിളിച്ച് ചോദിച്ചു. അങ്ങനെ ചോദിക്കാൻ പാടില്ലെന്നും അമ്മയ്‌ക്കും മകൾക്കും എപ്പോൾ വേണമെങ്കിലും കാണാമെന്നും എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടില്ലെന്നുമാണ് ദിലീപ് പറഞ്ഞത്. മാത്രമല്ല, ഒരു അകലം എപ്പോഴും നന്നായിരിക്കുമെന്നും നിങ്ങളുടെ സ്വാതന്ത്ര്യത്തിലേയ്‌ക്ക് ഞാൻ ഇടപെടുന്നില്ലും ദിലീപ് പറഞ്ഞുവെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്ന് പല്ലിശ്ശേരി പറയുന്നു.
എന്നാൽ മീനാക്ഷിയും മഞ്ജുവും തമ്മിൽ കണ്ടു മുട്ടിയത് ആരുടെ വീട്ടിലാണെന്നോ എവിടെവെച്ചാണെന്നോ ഒന്നും തന്നെ പറയുന്നില്ല. ഇന്നലെ വരെ ദിലീപിനെതിരായി നിന്ന രാളുടെ വീട്ടിൽ വെച്ചാണ് ഇവർ രണ്ട് പേരും കണ്ടു മുട്ടിയതെന്നാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നും പല്ലിശ്ശേരി പറയുന്നു. അങ്ങനെ സന്തോഷത്തോടെ മഞ്ജുവും മകളും കണ്ടുമുട്ടി കുറച്ച് നേരം ചെലവഴിച്ച ശേഷം സന്തോഷത്തോടെ പിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Comments