ന്യൂഡൽഹി: ഇന്ത്യ-യുകെ സൈനിക പരിശീലന അഭ്യാസമായ അജേയ വാരിയർ 2023-ന്റെ ഏഴാം പതിപ്പിൽ ഇന്ത്യൻ സൈന്യം പങ്കെടുക്കും. സൈന്യങ്ങളുടെ പരസ്പര പ്രവർത്തനക്ഷമത വികസിപ്പിക്കുന്നതിന്റെയും വിദേശ രാജ്യങ്ങളുമായി സൗഹൃദപരമായ കഴിവുകൾ പങ്കിടുന്നതിന്റെയും ഭാഗമായാണ് ഇന്ത്യ-യുകെ സൈനികാഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.
2021 ഒക്ടോബർ 20-ന് ഇന്ത്യ-യുകെ അജയ വാരിയറിന്റെ ആറാമത്തെ പതിപ്പ് ഉത്തരാഖണ്ഡിലെ ചൗബാട്ടിയയിൽ നടന്നിരുന്നു. പരിശീലന അഭ്യാസത്തിന്റെ ഏഴാം പതിപ്പിൽ ഇന്ത്യൻ കരസേനാ സംഘം പങ്കെടുക്കുമെന്ന് ഇന്ത്യൻ സൈന്യം ട്വിറ്ററിൽ കുറിച്ചു. യുഎൻ സൈന്യവും ഇന്ത്യയും തമ്മിലുള്ള അഭ്യാസത്തിന് പിന്നിൽ പരസ്പരമുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പരിശീലനത്തിന്റെ ഭാഗമായി പരസ്പരം ഇരു സേനകളും ആയുധങ്ങൾ, ഉപകരണങ്ങൾ, പദ്ധതികൾ, സാങ്കേതികതകൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് സ്വയം പരിചയപ്പെടുത്തും. 48 മണിക്കൂറാണ് സംയുക്ത സൈനിക പരിശീലനം നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ് ഇന്ത്യ-യുകെ സൈനികാഭ്യാസമെന്ന് അധികൃതർ അറിയിച്ചു.
Comments