ന്യൂഡൽഹി : സമുദ്രമേഖലയിൽ കരുത്താർജ്ജിക്കാൻ നാവിക സേനാ കൂടുതൽ മിസൈലുകൾ വാങ്ങാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിന്ന് ഹാർപൂൺ മിസൈലുകളും റഷ്യയിൽ നിന്ന് ക്ലബ് മിസൈലുകളും വാങ്ങാനാണ് നാവിക സേന തയ്യാറെടുക്കുന്നത്. ഇതിനായി 1,400 കോടിയിലധികം രൂപയുടെ ധനസഹായം നൽകുന്നത് സർക്കാർ പരിഗണനിയിലാണെന്നും അധികൃതർ അറിയിച്ചു.
അമേരിക്കയിൽ നിന്നും 20 ക്ലബ് മിസൈലുകളും, റഷ്യയിൽ നിന്നും ഹാർപൂൺ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത് .ഇത് എല്ലാ കാലാവസ്ഥയിലും പ്രയോജനമുണ്ടാക്കുന്ന കപ്പൽ സംവിധാനമാണിത്. റഷ്യയിൽ നിന്നുള്ള ക്ലബ് മിസൈലുകൾ നാവികസേനയുടെ യുദ്ധക്കപ്പലുകളിലും സജ്ജമാക്കിയിട്ടുണ്ട്.
ഹാർപൂൺ മിസൈൽ സംവിധാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മിസൈലുകളുടെ അറ്റകുറ്റ പണികൾക്കായി സ്റ്റേഷൻ, സ്പെയർ, റിപെയർ ഉപകരണങ്ങൾ, ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുൾപ്പെടെ സജ്ജീകരിക്കുന്നുണ്ട്. കൂടാതെ ഇതുപയോഗിക്കുന്നതിനുള്ള പരിശീലനം നാവിക സേന ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യും. ഇന്ത്യ ഏറെ കാലമായി റഷ്യൻ ആയുധ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായാണ് യുഎസിൽ നിന്ന് വൻ തോതിലുള്ള ആയുധ ശേഖരം ആരംഭിച്ചത്.
Comments