ന്യൂഡൽഹി: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തെ ജിദ്ദയിലെത്തിച്ചു. ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. ആൽബർട്ടിന്റെ കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റും മന്ത്രി ഏർപ്പാടാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 1100 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യസംഘമായ 367 ഇന്ത്യക്കാർ കഴിഞ്ഞ ദിവസം രാത്രിയോടെ ഡൽഹിയിലെത്തി. അടുത്ത വിമാനം ഇന്ന് എത്തും. ഇതിനോടകം ആറു ബാച്ചുകളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്.
സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന ആഭ്യന്തര കലാപമാണ് വെടിവെപ്പിന് കാരണം. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ ആദ്യം സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ച് അവിടെ നിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്.
Comments