മലയാള സിനിമയിൽ ഒരുപിടി ചിത്രംകൊണ്ട് യുവതാരങ്ങളിൽ പ്രിയങ്കരനായി മാറിയ നടനാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ മകൻ എന്ന ലേബലില്ലാതെ തന്നെ സിനിമയിലേക്ക് കാലെടുത്തുവെച്ച താരത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രമായ ഹൃദയത്തിലെ ദർശന എന്ന ഗാനം പുറത്തിറങ്ങിയതോടെ പ്രണവിന്റെ ഫാൻസ്ഗ്രൂപ്പുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. എന്നാൽ സിനിമ ചെയുന്നതിനെക്കാൾ യാത്ര ചെയ്യാനാണ് താരത്തിനിഷ്ട്ടം. ഇപ്പോഴിതാ പ്രണവിന്റെ ചില വിശേഷങ്ങൾ ഒരു മാഗസീനുമായി പങ്കിടുകയാണ് അമ്മ സുചിത്ര മോഹൻലാൽ.
”യാത്രകൾ വളരെ ഇഷ്ടമാണ് പ്രണവിനെന്ന് സുചിത്ര പറയുന്നു. എന്നാൽ മകൻ യാത്രകൾ പോകാൻ തീരുമാനിച്ചപ്പോൾ ഒരു അമ്മയെന്ന നിലയിൽ പലപ്പോഴും സങ്കടമാണ് തോന്നിയിട്ടുള്ളത്. ലഭ്യമായ സൗകര്യങ്ങളൊന്നും വേണ്ടെന്ന് വെച്ചുള്ള അവന്റെ യാത്രകൾ വേദനയാണ് നൽകാറുള്ളത്. പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരവും തോളിൽ വച്ചുള്ള പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. “വളരുന്നതിനനുസരിച്ച് അപ്പുവിന്റെ യാത്രകളോടുള്ള കമ്പം കൂടി. ഒരു സമയം പഠനത്തിന് ഇടവേളയിട്ട് അപ്പു ഒരു ബാഗും തോളിലേന്തി യാത്ര തുടങ്ങുകയായിരുന്നു. – ” സുചിത്ര പറയുന്നു.
”ബനാറസും ഹംപിയും ഹിമാലയവും ജർമനിയുമെല്ലാം അവന്റെ സ്ഥിരം യാത്രകളായി മാറി. കാറിലും വിമാനത്തിലും യാത്ര എളുപ്പമായിട്ടും അതൊന്നുമുപയോഗിക്കാതെ ബസിലും ബസിന്റെ പുറത്തും ട്രെയിനിൽ ജനറൽ കമ്പാർട്‌മെന്റിലുമോക്കെയായി അവൻ യാത്ര ചെയ്തു. സാധാരണ ലോഡ്ജുകളിൽ താമസം. ഇതൊക്കെ എന്തിന് എന്ന് പലപ്പോഴും തോന്നി. ഞാൻ ഒരു അമ്മയല്ലേ, അങ്ങനെ തോന്നിയാൽ തെറ്റില്ലല്ലോ.” സുചിത്ര മനസ്തുറക്കുന്നതിങ്ങനെ. പ്രശസ്തി നേടുക എന്നതിനപ്പുറം മറ്റാരും അറിയാതെ മുന്നോട്ടുപോകുക എന്നതാണ് പ്രണവിനിഷ്ടമെന്നാണ് സുചിത്ര പറയുന്നത്. സിനിമയിൽ കാലെടുത്തുവെച്ചപ്പോഴും പ്രണവ് പറഞ്ഞത് മുഴുവൻ സമയം സിനിമയിലേക്കില്ലെന്നും മറ്റു പാഷനുകൾ നിലനിർത്തിക്കൊണ്ടുള്ള അഭിനയം മാത്രമേ ഏറ്റെടുക്കൂ. -”എന്നാണ് പ്രണവിനെ കുറിച്ച് സുചിത്രയുടെ വാക്കുകൾ.
Comments