ന്യൂഡൽഹി: ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രക്ഷപ്പെടുത്തിയവരുടെ എണ്ണം 1360 ആയി. ഇതുവരെ പോർട്ട് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 2000-ഓളം പേരെയാണ്. ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നിലവിൽ ഓപ്പറേഷൻ കാവേരി സുഗമമായി പുരോഗമിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു. എസ്. ജയശങ്കറിന്റെ കരുത്തുറ്റ പിന്തുണയ്‌ക്കും മഹാദൗത്യം വിശ്വസിച്ച് ഏൽപ്പിച്ച് നിരന്തരം പ്രോത്സാഹനവും പ്രചോദനവും നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും വി. മുരളീധരൻ നന്ദി അറിയിക്കുകയും ചെയ്തു.
‘സുഡാനിൽ നിന്നുള്ള രക്ഷാദൗത്യം, ‘ഓപ്പറേഷൻ കാവേരി ‘സുഗമമായി പുരോഗമിക്കുന്നു. യുദ്ധഭൂമിയിൽ നിന്ന് സുരക്ഷിത തീരത്ത് എത്തുന്ന ഓരോ സഹോദരങ്ങളും പങ്കുവയ്‌ക്കുന്ന സ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ദൗത്യസംഘത്തിലെ അംഗങ്ങളുടെ ആത്മസമർപ്പണവും അധ്വാനവും അഭിമാനം ഏറ്റുന്നതാണ്. ബഹു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർജിയുടെ പിന്തുണ കരുത്താണ്. മഹാദൗത്യം വിശ്വസിച്ച് ഏൽപ്പിച്ച് നിരന്തരം പ്രോത്സാഹനവും പ്രചോദനവും നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നന്ദി.’ – വി. മുരളീധരൻ കുറിച്ചു.
Comments