ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം തുടരണമെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി പ്രശ്നപരിഹാരം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രിയും ചൈനീസ് വിദേശകാര്യമന്ത്രി ക്വാൻ ഗാങും ഷാങ്ഹായ് സഹകരണ സംഘടനയോഗത്തിന് മുൻപ് ചേർന്ന ചർച്ചയിലാണ് സമാധാനം തുടരണമെന്ന ആവശ്യം ഉയർന്നത്.
വിദേശകാര്യമന്ത്രി ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രിയുമായും ചർച്ച നടത്തി. ഇരുവരും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശവും ഈ ചർച്ചയിൽ ഉയർന്നു. എസ്ഇഒ യോഗത്തിൽ പങ്കെടുക്കാനായി പാകിസ്താൻ വിദേശകാര്യമന്ത്രിയായ ബിലാവൽ ഭൂട്ടോ ഗോവയിൽ എത്തി. തുടർന്ന് ഇന്ത്യയും പാകിസ്താനുമായി ചർച്ച നടത്തുമോ എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Comments