ഇംഫാൽ: മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി. അസം റൈഫിൾസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ആളുകളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസമായി അക്ഷീണം പ്രയത്‌നിച്ചാണ് സംഘർഷ ബാധിതമായ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുകയും സാധാരണ നില പുനരുജ്ജീവിപ്പിക്കുകയും ചെയതതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മണിപ്പൂരിലെ ചുരാചദ്പൂർ, കെപിഐ, മോറെ, കച്ചിംഗ് പ്രദേശങ്ങളിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം കനക്കുകയായിരുന്നു. അക്രമണ സംഭവത്തെ തുടർന്നാണ് പ്രദേശത്ത് കർശന സുരക്ഷ ഒരുക്കുകയും അസം റൈഫിൾസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ഇംഫാലിന്റെ കിഴക്ക്-പടിഞ്ഞാറ് മേഖലയിൽ തുടർച്ചയായി തീവെയ്പ്പ് സംഭവങ്ങളും
സംഘർഷങ്ങളും നടന്നിരുന്നു. പ്രദേശവാസികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ സജീവമായ രക്ഷാപ്രവർത്തനങ്ങളാണ് പ്രദേശത്ത് നടത്തുന്നത്. ഇന്ത്യൻ സൈന്യവും അസം റൈഫിൾസും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
Comments