ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് രാജ്യത്തിനുള്ളിലേക്ക് കടന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ബോയിംഗ് വിമാനം. ലാഹോറിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 ജെറ്റ്ലൈനർ യാത്രാ വിമാനമാണ് കുറച്ച് സമയം ഇന്ത്യൻ വ്യോമാതിർത്തിയിൽ പറന്നത്. സംഭവം നടന്നത് മേയ് നാലിനാണ്.
മസ്കറ്റിൽ നിന്നും ലാഹോറിലേക്ക് വന്ന വിമാനം മോശം കാലാവസ്ഥ കാരണം ലാൻഡ് ചെയ്യാനാകാതെ പറക്കുകയായിരുന്നു എന്നാണ് പാകിസ്താന്റെ വാദം. കനത്ത മഴയാണ് സംഭവത്തിന് കാരണമെന്ന് കാണിച്ച് കൊണ്ട് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. ഈ വിവരം എയർ ട്രാഫിക് കൺട്രോൾ വ്യോമസേനയ്ക്ക് കൈമാറി. തുടർന്ന് വിമാനത്തിന്റെ വരവ് വ്യോമസേന നിരീക്ഷിക്കുകയുെ ചെയ്തിരുന്നു. പിഐഎ വിമാനം പഞ്ചാബിലെ ഭീഖിവിണ്ഡ് പട്ടണത്തിന് മുകളിൽ രാത്രി 8.42ഓടെയാണ് എത്തിയത്. തരൺ തരൺ വരെയെത്തിയ വിമാനം തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് വീണ്ടും പാകിസ്താനിൽ പ്രവേശിച്ച് മുൾട്ടാനിൽ ലാൻഡ് ചെയ്തു.
നിലവിൽ പാകിസ്താനിൽ നിന്നുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി ഇല്ല. എന്നാൽ ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കാറുണ്ട്. 16 വർഷത്തോളം പഴക്കമുള്ള വിമാനമാണ് മോശം കാലാവസ്ഥ കാരണം ഇന്ത്യൻ വ്യോമപാതയിലേക്ക് എത്തിയത്.
Comments