റാഞ്ചി : പട്ന-റാഞ്ചി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനതോടെ സർവീസ് ആരംഭിക്കും. രണ്ട് സംസ്ഥാനങ്ങളിലെ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് ആരംഭിക്കുന്നത്. ഇതോടെ ഈ റൂട്ടിലെ യാത്രാ ദൈർഘ്യം ആറ് മണിക്കൂറായി കുറയും.
പട്ന-റാഞ്ചി എക്സ്പ്രസ് രാജ്യത്തെ 15-ാമതെ സെമി-ഹൈസ്പീഡ് ട്രെയിൻ കൂടിയാണിത്. 410 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിൻ വെറും ആറ് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.നിലവിൽ പട്ന-റാഞ്ചി ജനശതാബ്ദി എക്‌സ്പ്രസ് ഏഴ് മണിക്കൂർ 55 മിനിറ്റ് സമയമാണ് എടുക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. പട്നക്കും റാഞ്ചിയ്‌ക്കുമിടയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.
ഈ മാസം അവസാനതോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും.
Comments