ബെംഗളൂരു : കർണാടകയിൽ ചിക്ക്മംഗളൂരുവിലെ വിവാഹ വേഷത്തിൽ വധു വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിൽ എത്തി. സംസ്ഥാനത്ത് 224 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് പുരോഗമിക്കുന്നു.
സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലെ 113 സീറ്റുകളിൽ വിജയിക്കുന്ന പാർട്ടിയ്‌ക്കാണ് ഭരണം നിലനിർത്താൻ സാധിക്കുന്നത്. 2,613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപി അധികാരം നിലനിർത്തുമെന്ന് സൂചനയാണ് സർവേ ഫലം പറയുന്നത്. 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സർവേ വ്യക്തമാക്കുന്നു.
2018-ൽ 26,314 വോട്ടുകൾക്ക് കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തിയിരുന്നു. ആകെ 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തുന്നത്. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയ്‌ക്ക് അവസാനിക്കും. മെയ് 13-ന് വോട്ടെണ്ണൽ നടക്കും.
Comments