തൃശൂർ: യുവ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ നാളെയും സംസ്ഥാന വ്യാപകമായി ഡോക്ടർമാർ സമരം തുടരും. പ്രതിഷേധം തുടരാതെ നിവർത്തിയില്ലെന്ന് ഐഎംഎ അറിയിച്ചു. അത്യാഹിതവിഭാഗമൊഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിച്ചാണ് ഡോക്ടർമാർ നാളെയും സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാളെ ആക്ഷൻ കമ്മിറ്റി ചേർന്ന് തുടർനടപടി തീരുമാനിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. നാളെ രാവിലെ 8 മണിവരെയായിരുന്നു നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്.
ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായികൊണ്ടിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാരും സമരവുമായി രംഗത്തെത്തിയിരുന്നു. ഡോക്ടർ വന്ദനയ്‌ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്‌സ്പീരിയൻസ് ഇല്ലായിരുന്നുവെന്ന ആരോഗ്യ മന്ത്രിയുടെ പരാമർശം പ്രതിഷേധത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചിരുന്നു.
Comments