കണ്ണൂർ: കെ റെയിലിന് പകരമാകില്ല വന്ദേഭാരത് ട്രെയിൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിൽ വന്നാൽ കോടിക്കണക്കിന് ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നും കെ റെയിൽ വരുന്നതോടെ മുപ്പത്തിരണ്ട് വണ്ടികളാണ് കേരളത്തിൽ ഓടാൻ പോകുന്നതെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു. വന്ദേഭാരത് എന്നതിന് പകരം വന്ദേമാതരം എന്നാണ് ട്രെയിനിനെ സിപിഎം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത്.
‘മുപ്പത്തിയൊമ്പത് വണ്ടി ഒരു ഭാഗത്തേയ്ക്ക്, മുപ്പത്തിയൊമ്പത് വണ്ടി മറുഭാഗത്തേയ്ക്ക്. കോഴിക്കോട് നിന്നും ഇരുപത് മിനിറ്റ് ഇടവിട്ട് വണ്ടി ഉണ്ടാവും. അപ്പോഴാണ് കോടിക്കണക്കിന് മനുഷ്യർക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. അറുപത് കൊല്ലത്തിനപ്പുറമുള്ള വളർച്ചയാണ് ഉണ്ടാകാൻ പോകുന്നത്. കെ റെയിലിനെ പലരും എതിർത്തു. ഇപ്പോൾ അതിന് അംഗീകാരം കിട്ടി വരികയാണ്’.
‘ഒരു ട്രെയിനും കൊണ്ട് കേരളത്തിലേയ്‌ക്ക് വന്നിട്ടുണ്ട്. ഈ ട്രെയിൻ എത്ര ദിവസവും ഓടുവെന്ന് പറയാൻ പറ്റില്ല. കെ റെയിലിന് പകരമല്ല വന്ദേമാതരം( വന്ദേഭാരത്). പേരൊക്കെ നല്ല പേര് തന്നെയാണ്. വണ്ടി രാവിലെ പുറപ്പെടും വൈകിട്ട് തിരിച്ചു വരികയും ചെയ്യാം. അങ്ങനെയൊരു വണ്ടിയുണ്ടായിട്ട് എന്താണ് കാര്യം’ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
Comments