തിരുവനന്തപുരം: പോത്തൻകോട് എംഎൻ സ്മാരക നവീകരണത്തിന്റെ ഭാഗമായി സംഭാവന കുറഞ്ഞതിന്റെ പേരിൽ സിപിഐ പ്രവർത്തകർ ചേർന്ന് വ്യാപാരിയെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ മാരിയപ്പന്റെ പരാതിയിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 50 രൂപ കൊടുത്തപ്പോൾ ഇത് പോരെന്ന് പറഞ്ഞപ്പോൾ ഇതിൽ കൂടുതൽ തരാൻ കഴിയില്ലെന്ന് കടയുടമ പറഞ്ഞു. ഇതിന് പിന്നാലെ സിപിഐ പ്രവർത്തകർ കടയിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു.
‘അവർ നാല് പേരാണ് വന്നത്. നോട്ടീസ് തന്നിട്ട് പണം ചോദിച്ചപ്പോൾ ഞാൻ 50 രൂപ കൊടുത്തു. അപ്പോൾ 50 രൂപ വാങ്ങില്ലെന്നും 200 രൂപ വേണമെന്നും പറഞ്ഞു. അത്രയും പണം തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ നീ തമിഴ്നാട്ടിൽ നിന്നും ഇവിടെ ജീവിയ്ക്കാൻ വന്നതാണെന്നും അതിനാൽ ഞങ്ങൾ ചോദിയ്ക്കുന്ന പണം തരണമെന്നും പറഞ്ഞു. അതല്ലെങ്കിൽ നിനക്കിവിടെ ജീവിയ്ക്കാൻ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ കടയിൽ കയറി എന്നെ രണ്ടു തവണ മുഖത്തടിച്ചു. പിന്നീട് ആളുകൾ ഓടിക്കൂടിയാണ് അവരെ പിടിച്ചുമാറ്റിയത്. അതുകഴിഞ്ഞ് എന്നെ അസഭ്യം പറഞ്ഞു. ഞങ്ങളുടെ പാർട്ടിക്കാർ വിചാരിച്ചില്ലെങ്കിൽ നിനക്കിവിടെ ജീവിക്കാൻ കഴിയില്ലെന്നും കട പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തി.’ -മാരിയപ്പൻ പറഞ്ഞു.
Comments