ന്യൂഡൽഹി: ബംഗാളിൽ ജനാധിപത്യം അബോധാവസ്ഥയിലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ സർക്കാർ സംവിധാനം തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരള സ്റ്റോറിയ്ക്ക് നിരോധനമേർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മതമായിട്ടോ സംസ്ഥാനമായിട്ടോ ബന്ധമില്ലാത്ത സിനിമയാണ് കേരള സ്റ്റോറിയെന്നും നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനാധിപത്യത്തിന്റെ പേരിലാണ് സിനിമ നിരോധിച്ചത്. സംസ്ഥാനത്ത് ജനാധിപത്യം അബോധാവസ്ഥയിലാണെന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ അത്യന്തം ആശങ്കജനകവും വേദനജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
കേരള സ്റ്റോറി പശ്ചിമ ബംഗാളിൽ നിരോധിച്ചതിന് പിന്നിലെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. നിരോധനത്തിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീം കോടതിആരാഞ്ഞു. എന്തുകൊണ്ട് പശ്ചിമ ബംഗാളിൽ സിനിമ നിരോധിക്കണം? അത് രാജ്യത്തുടനീളം ഓടുകയാണെന്ന് കോടതി നിരീക്ഷിച്ചു. ബംഗാളിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. തമിഴ്നാട് സർക്കാർ സിനിമ നിരോധിച്ചിട്ടില്ലെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് തിയേറ്റർ ഉടമകൾ ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
Comments