ഹൈദരാബാദ്: തെലങ്കാനയിലെ ഹിന്ദു എകതാ യാത്രയിൽ പങ്കെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തെലങ്കാനയിലെ കരിംനഗറിൽ സംഘടിപ്പിച്ച യാത്രയിൽ മുഖ്യാതിഥിയാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്. നിരവധി ജനങ്ങളാണ് യാത്രയിൽ അണിനിരന്നത്.
ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചാണ് ബിജെപി ഹിന്ദു എകതാ യാത്ര സംഘടിപ്പിച്ചതെന്ന് പാർട്ടി തെലങ്കാന സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ പറഞ്ഞു. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പേരിൽ രാജ്യത്തിന്റെ ഘടനയെ നശിപ്പിക്കാൻ പ്രവർത്തിക്കുന്ന ഛിദ്രശക്തികളെ തുരത്താൻ ഹിന്ദു ജനതയിൽ ഐക്യവും ഐക്യദാർഢ്യവും സൃഷ്ടിക്കാനാണ് ഈ യാത്ര ലക്ഷ്യമിടുന്നത്. എഐഎംഐഎം എന്ന സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ബിആർഎസ് ആണ് ഇന്ന തെലങ്കാന ഭരിക്കുന്നത്. ഇത്തരക്കാർ ഹിന്ദുക്കളോട് കാണിക്കുന്ന അനീതികളെ ഉയർത്തിക്കാട്ടുകയാണ് ഹിന്ദു ഏകതാ യാത്രയുടെ ലക്ഷ്യമെന്നും ബന്ദി സഞ്ജയ് പറഞ്ഞു.
‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ സംവിധായകൻ സുദീപ്തോ സെന്നും, താരങ്ങളും അണിയറപ്രവർത്തകരും യാത്രയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു.
Comments