കണ്ണൂർ: ഇരിട്ടി കളിതട്ടും പാറയിലെത്തിയ കമ്മ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാൻഡർ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇവർക്കായി പോലീസും തണ്ടർബോൾട്ടും വനത്തിനുള്ളിൽ തിരച്ചിൽ നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയിൽ സായുധരായ അഞ്ചംഗ കമ്മ്യൂണിസ്റ്റ് ഭീകരരെത്തിയത്. മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് ഇവർ മടങ്ങിയത്.
കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സിപി മൊയ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചത്. ഇയാൾക്ക് പുറമേ ജിഷ ,രമേഷ്, സന്തോഷ്, വിമൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് സ്ഥീരികരിച്ചു. പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഘത്തിനു വേണ്ടി വനത്തിനുള്ളിൽ തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്. കർണാടക വനമേഖലയോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് കളി തട്ടുംപാറ. മുൻപ് അയ്യൻ കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിലും ആറളത്തെ വിയറ്റ്നാം കോളനിയിലും കമ്മ്യൂണിസ്റ്റ് ഭീകരർ എത്തിയിരുന്നു. ജിഷയും മൊയ്ദീനും അടങ്ങിയ സംഘമായിരുന്നു ആറളത്തെത്തിയത്.
Comments