മലപ്പുറം: മലപ്പുറം കിഴിശേരി ആൾക്കൂട്ടക്കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തി ബി ജെ പി പ്രവർത്തകർ.
കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വെള്ളിയാഴ്ച അർദ്ധരാത്രിയാണ് മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒൻപത് പേർ പോലീസ് കസ്റ്റഡിയിലാണ്. ഒരു കൂട്ടം ആളുകൾ ചേർന്നാണ് ബീഹാർ സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മർദ്ദനത്തെ തുടർന്ന് അവശനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈകൾ പുറകിലേക്ക് കെട്ടി രണ്ട് മണിക്കൂറിലധികമാണ് രാജേഷിനെ നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ പ്രതികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൈപ്പും മാവിൻ കൊമ്പും മരത്തടികളും മർദ്ദനത്തിനായി പ്രതികൾ ഉപയോഗിച്ചു. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലുമായി ഗുരുതര പരിക്കുകളാണ് രാജേഷിന് ഏറ്റത്.
Comments