ഗുവഹാത്തി : മയക്കുമരുന്ന് ഭീഷണിയെ നേരിടാന്‍ പുതിയ നീക്കവുമായി മധ്യ അസമിലെ മൊറിഗാവ് ജില്ലയിലെ കബറിട കമ്മിറ്റി. മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ മരണമടഞ്ഞ ആളുകളുടെ ശവസംസ്കാരത്തിന് കബര്‍സ്ഥാനില്‍ അനുമതി നല്‍കില്ല. ഇങ്ങനെ മരിച്ചവരുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കണ്ടതില്ലെന്നും തീരുമാനിച്ചു.
മൊറിഗാവ് ജില്ലയിലെ മൊയ്രാബാരി ടൗൺ കബ്രിസ്ഥാൻ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന് തീരുമാനമെടുത്തത്.
അടുത്തിടെ നടന്ന കബ്രിസ്ഥാൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ.മയക്കുമരുന്ന് വിപത്തിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് തീരുമാനമെന്ന് മൊയ്രാബാരി ടൗൺ കബ്രിസ്ഥാൻ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താർ പറഞ്ഞു.മയക്കുമരുന്ന് കഴിച്ച് മരിക്കുന്നവരുടെയോ അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടവരുടെയോ മൃതദേഹം കബ്രിസ്ഥാനിൽ സംസ്കരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ എടുത്തിട്ടുണ്ട്. ഞങ്ങളുടെ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനുള്ള തീരുമാനമാണിത് ,” മെഹബൂബ് മുക്താർ പറഞ്ഞു.
തന്റെ പ്രദേശത്തെ നിരവധി യുവാക്കൾ അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികൾ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments