ഹിരോഷിമ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും യുക്രേനിയൻ പീസ് ഫോർമുലയിൽ ചേരാൻ അദ്ദേഹത്തെ താൻ ക്ഷണിച്ചെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പിലാണ് സെലൻസ്‌കി ഇക്കാര്യം പരാമർശിച്ചത്.
യുക്രെയിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും പിന്തുണ നൽകിയതിനും അദ്ദേഹത്തിന് നന്ദി അറിയിച്ചെന്നും സെലൻസ്‌കി പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു.
യുക്രെനിയൻ പീസ് ഫോർമുല സംരംഭത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് വിശദമായി വിവരിക്കുകയും അത് നടപ്പിലാക്കുന്നതിൽ പങ്കാളിയാകാൻ ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. യുക്രെയിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും പിന്തുണച്ചതിന് പ്രത്യേകിച്ചും അന്താരാഷ്‌ട്ര സംഘടനകളുടെ വേദികളിൽ യുക്രെയ്നിന് മാനുഷിക സഹായം നൽകിയതിനും താൻ ഇന്ത്യക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യ-യുക്രെയിൻ സംഘർഷത്തിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ 1-1.5 വർഷമായി ഞങ്ങൾ ടെലിഫോൺ സംഭാഷണങ്ങളാണ് നടത്തിയിരുന്നത്. എന്നാൽ വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ജപ്പാന്റെ ക്ഷണപ്രകാരമാണ് യുക്രേനിയൻ പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സംഘർഷം ആരംഭിച്ചതു മുതൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും പ്രസിഡന്റ് സെലൻസ്‌കിയുമായും പ്രധാനമന്ത്രി നിരവധി തവണ സംസാരിച്ചിരുന്നു.
Had a meeting with Prime Minister of India @narendramodi in Japan. I briefed the interlocutor in detail on the Ukrainian Peace Formula initiative and invited India to join its implementation. I spoke about Ukraine's needs in humanitarian demining and mobile hospitals. I thank…
— Володимир Зеленський (@ZelenskyyUa) May 20, 2023
Comments