ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിനപര്യടനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജപ്പാനിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഗിനിയയിലേയ്‌ക്കാണ് പര്യടനം നടത്തുന്നത്. ഗിനിയിലെ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം കൂടിയാണിത്. ഇവിടെ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗിനിയ രാജ്യം ഒരുങ്ങി കഴിഞ്ഞു. സാധാരണയായി ഗിനിയിൽസൂര്യാസ്തമയത്തിന് ശേഷം വരുന്ന പ്രമുഖർക്ക് സ്വീകരണം നൽകാറില്ല. എന്നാൽ രാഷ്‌ട്രം പ്രധാനമന്ത്രി മോദിക്ക് പൂർണ്ണമായും ആചാരപരമായ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ്.
ഗിനിയ സന്ദർശന വേളയിൽ തിങ്കളാഴ്ച നടക്കുന്ന ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോർപ്പറേഷന്റെ (എഫ്ഐപിഐസി ) മൂന്നാമത് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സഹ അധ്യക്ഷനാകും. ഗിനിയയുടെ പ്രതിനിധി ജെയിംസ് മറാപെയും ഉച്ചകോടിയിൽ പങ്കെടുക്കും. എഫ്ഐപിഐസി ഉച്ചകോടിയിൽ 14 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. 2014ൽ പ്രധാനമന്ത്രി മോദിയുടെ ഫിജി സന്ദർശനത്തിനിടെയാണ് എഫ്ഐപിഐസി ആരംഭിച്ചത്.ഗിനിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഗവർണർ ജനറൽ സർ ബോബ് ദാഡെ, പ്രധാനമന്ത്രി മറാപെ എന്നിവരുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഗിനിയ സന്ദർശനത്തിന് ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സിഡ്‌നിയിലേക്ക് പോകും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം സിഡ്‌നിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹവുമായി സംവദിക്കും. രാജ്യത്തെ ഹാരിസ് പാർക്ക് പ്രദേശം ‘ലിറ്റിൽ ഇന്ത്യ’ എന്ന പേരിൽ പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയുടെ കമ്മ്യൂണിറ്റി പരിപാടിയിലാണ്.
ഓസ്‌ട്രേലിയൻ ഗവൺമെന്റ് വെബ്‌സൈറ്റ് അനുസരിച്ച്, ഹാരിസ് പാർക്ക് ഒരു വലിയ ഇന്ത്യൻ സമൂഹത്തിന്റെ ആസ്ഥാനമാണ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും ചെറുകിട ഇടത്തരം വ്യാപാരങ്ങൾ നടത്തുന്നതുകൊണ്ടാണ് ലിറ്റിൽ ഇന്ത്യ എന്ന് വിളിക്കുന്നത്.തനതായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ലഭിക്കുന്ന ഒരു ലക്ഷ്യസ്ഥാനം കൂടിയാണിത്.
Comments