ഗുഹാവത്തി: കാമാഖ്യ മുതൽ പാണ്ഡുനാഥ് വരെയുള്ള ഏഴ് പുരാതന ക്ഷേത്രങ്ങളെ ജലപാതകളാൽ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. വടക്കൻ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ, പാണ്ഡുനാഥ്, അശ്വക്ലാന്ത, ദൗൾ ഗോവിന്ദ, ഉമാനന്ദ, ചക്രേശ്വർ, ഔനിയതി സത്ര എന്നീ ക്ഷേത്രങ്ങളെയാണ് സാഗർമാല പദ്ധതി വഴി ബന്ധിപ്പിക്കുന്നത്. ബ്രഹ്‌മപുത്ര നദിക്കരയിലാണ് ഏഴ് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.
ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ , സാഗർമാല ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് , അസം ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് , ഡയറക്ടറേറ്റ് ഓഫ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.
ഉസാൻ ബസാറിലെ ഹനുമാൻ ഘട്ടിൽ നിന്നാണ് യാത്ര ആരംഭിക്കുക. തുടർന്ന് ഏഴ് ക്ഷേത്രങ്ങളിലും ദർശനം നടത്തി രണ്ട് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കും. സാഗർമാല പദ്ധതി നടപ്പിലാക്കാൻ ആദ്യ ഘട്ടത്തിൽ 45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഭാരതത്തിലെ 51 പുരാതന ക്ഷേത്രങ്ങളിൽ എറ്റവും പ്രധാന സ്ഥാനമാണ് കാമാഖ്യദേവി ക്ഷേത്രത്തിനുള്ളത്. ആസാം ജനതയുടെ പൈതൃക ദേവതയായി കാമാഖ്യയെ ആരാധിക്കപ്പെടുന്നു.
Comments