എറണാകുളം: കൂലി തർക്കത്തെ തുടർന്ന് ചരക്കിറക്കാനാകാതെ വലഞ്ഞ് പ്രവാസി. കണ്ടെയ്‌നറിൽ വന്ന ചരക്ക് കെട്ടിക്കിടക്കുകയാണ്. ആലുവയിൽ കെംടെക് എന്ന സ്ഥാപനത്തിലേക്ക് കണ്ടെയ്‌നറിൽ വന്ന ചരക്കാണ് സിഐടിയു കൂലി തർക്കത്തെ തുടർന്ന് ഇറക്കാനാകാതെ കിടക്കുന്നത്. വാട്ടർ പ്യൂരിഫയർ ആണ് കണ്ടെയ്‌നറിൽ. ചരക്കിറക്കാൻ കൂടുതൽ തുക വേണമെന്നാണ് സിഐടിയു തൊഴിലാളികളുടെ ആവശ്യം രാവിലെ വന്ന കണ്ടെയ്‌നറിൽ നിന്ന് ഇതുവരെ ചരക്ക് ഇറക്കാൻ സമ്മതിച്ചിട്ടില്ല. പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്ന് സർക്കാർ പറയുമ്പോഴാണ് ഒരു പ്രവാസി തുടങ്ങിയ സ്ഥാപനത്തിന് ഈ ദുരവസ്ഥ. ഇതേ തുടർന്ന് ഉടമ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
എന്നാൽ, തൊഴിലാളികൾ ഉടമയുടെ ആരോപണങ്ങളെ നിഷേധിച്ചു. ഒരു പെട്ടിക്ക് 20 രൂപയാണ് ഇറക്കാനായി ആവശ്യപ്പെട്ടത്. ഒമ്പത് രൂപ മാത്രമാണ് ഉടമ പറഞ്ഞതെന്നും 15 അല്ലെങ്കിൽ 14 രൂപയെങ്കിലും തങ്ങൾക്ക് ലഭിക്കണം എന്നും തൊഴിലാളികൾ പറയുന്നു. 30 മീറ്ററോളം പെട്ടിയുമായി നടക്കേണ്ടതുണ്ട്. സംസാരിച്ചാൽ പ്രശ്‌നം പരിഹരിക്കാവുന്നതാണ് എന്നും തൊഴിലാളികൾ പറഞ്ഞു. എന്നാൽ ചോദിക്കുന്ന തുക നൽകണം എന്നും അല്ലെങ്കിൽ ലോഡ് ഇറക്കില്ലെന്നും തൊഴിലാളികൾ പറഞ്ഞതായാണ് ഉമടയുടെ പ്രതികരണം. 21 രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഇത് സാധാരണ തുകയുടെ മൂന്നിരട്ടിയാണെന്നും ഉടമ പറഞ്ഞു.
Comments