ആദ്യമായി ചൊവ്വയിൽ നിന്ന് ഭൂമിയിലേയ്‌ക്ക് അന്യഗ്രഹ സിഗ്‌നൽ ലഭിച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. എക്സോമാർസ് ട്രേയ്സ് ഗ്യാസ് ഓർബിറ്റർ (ടിജിഒ) എന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് ഇതറിയാൻ സാധിച്ചത്. ചൊവ്വയ്‌ക്ക് ചുറ്റുമുള്ള മേഖലയിൽ നിന്ന് ഭൂമിയിലേക്ക് ഒരു എൻകോഡഡ് സിഗ്നൽ ലഭിച്ചുവെന്ന് ഗവേഷകർ അറിയിച്ചു.
അന്യഗ്രഹത്തിൽ നിന്ന് അപ്രതീക്ഷിതമായൊരു സിഗ്‌നൽ സ്വീകരിക്കുന്നതിലൂടെ എല്ലാ മനുഷ്യരാശിക്കും മാറ്റങ്ങളുടെ പരിവർത്തന അനുഭവമുണ്ടായിരിക്കുമെന്ന് എ സൈൻ ഇൻ സ്പേയ്സ് പദ്ധതിയുടെ സൃഷ്ടാവായ ഡാനിയേൽ ഡി പോളിസ് അഭിപ്രായപ്പെട്ടു. റേഡിയോ ഓപ്പറേറ്റർ വഴിയാണ് ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് സന്ദേശം കൈമാറുന്നതെന്നും ഡി പോളിസ് വ്യക്തമാക്കി. എ സൈൻ ഇൻ സ്പേയ്സ് പദ്ധതിയുടെ ഭാഗമായി ഗവേഷകരും ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ വലിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പദ്ധതിയിലൂടെ ബഹിരാകാശ ഏജൻസിയ്‌ക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഗ്രീൻ ബാങ്ക് ടെലിസ്‌കോപ്പ് , മെഡിസിന റേഡിയോ അസ്ട്രോണമിക്കൽ സ്റ്റേഷൻ, അലൻ ടെലിസ്‌കോപ്പ് തുടങ്ങിയവ ലഭിച്ചു. ഒരു അന്യഗ്രഹ അതോറിറ്റിയിൽ നിന്ന് ഭൂമിക്ക് സന്ദേശം ലഭിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എൻകോഡ് ചെയ്ത സന്ദേശത്തിന്റെ ഉള്ളടക്കം സേർച്ച് ഫോർ എക്‌സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (എസ്ഇടിഐ) നിലവിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
Comments