ഭുവനേശ്വർ: 275 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന്റെ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഈ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങളില്ലെന്ന് എൻഡിആർഎഫ് ഡിജി അതുൽ കർവാൾ പറഞ്ഞു.
എൻഡിആർഎഫിന്റെ 300-ഓളം രക്ഷാപ്രവർത്തകർ ഉൾപ്പെടുന്ന ഒൻപത് ടീമുകൾ സ്ഥലത്തുണ്ട്. ഈ സംഭവത്തിൽ റെയിൽവേ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അപകടം നടന്ന സ്ഥലത്ത് റെയിൽവേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
രാജ്യം ഒന്നടങ്കം നമിക്കുന്ന രക്ഷാപ്രവർത്തനമാണ് ബാലസോറിൽ നടന്നത്. നാട്ടുകാരും ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് രക്ഷാപ്രവർത്തനത്തിന് പങ്കാളികളായത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം ട്രെയിൻ ദുരന്തത്തിൽ 275 പേരാണ് മരിച്ചത്. 1000 ലേറെ പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
Comments