കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധവുമായി സഹവിദ്യാർത്ഥികൾ. ശ്രദ്ധ സതീഷിാണ് ആചത്മഹത്യ ചെയ്തത്. കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി അത്മഹത്യ ചെയ്തത്. മരണപ്പെട്ടയുടൻ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഴഞ്ഞുവീണു എന്നാണ് പറഞ്ഞത്. ആത്മഹത്യയാണ് എന്നത് മറച്ചുവെക്കുകയായിരുന്നു. കോളേജ് ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിൽ അദ്ധ്യാപകർ ശ്രദ്ധയെ മാനസികമായി പിഡിപ്പിച്ചെന്നാണ് ആരോപണം. അദ്ധ്യപകരുടെ അടുത്ത് നിന്ന് എത്തിയ ശ്രദ്ധയെ പിന്നീട് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഒമ്പതോടെ കോളേജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിൽ കോളേജിനെതിരെ രൂക്ഷവിമർശനവുമായി ശ്രദ്ധയുടെ കുടുംബം രംഗത്ത് വന്നു. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നും ശ്രദ്ധയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവം വീഴ്‌ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. മകളെ ഹരാസ് ചെയ്‌തെന്നും കുടുംബം ആരോപിച്ചു. അദ്ധ്യപകർ വിളിപ്പിച്ചതിന് പിന്നാലെയാണ് ശ്രദ്ധയ്‌ക്ക് സമനില തെറ്റിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി പിതാവ് പറഞ്ഞു.
അതേസമയം ശ്രദ്ധയുടെ മരണത്തിൽ കാത്തിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിക്കുന്നത്. കോളേജിലെ അധ്യാപകർക്ക് ശ്രദ്ധയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മർദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ശ്രദ്ധയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിർദ്ദേശം നൽകിയത്.
കോളേജിൽ എബിവിപി അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ സമരത്തിലേയ്‌ക്ക് നീങ്ങി കഴിഞ്ഞു. എബിവിപിയുടെ നേതൃത്വത്തിൽ ശക്തമായ സമരത്തിന് സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. ശ്രദ്ധ സതീഷിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടു. കോളേജുകളിളെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഭയാനകമാണെന്നും. ക്യാമ്പസ് ആത്മഹത്യകൾ കേരളത്തിൽ തുടർകഥയാവുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഓരോ കോളേജിലും കൗൺസിലിംഗ് സഹായകേന്ദ്രങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണമെന്നും എബിവിപി കൂട്ടിച്ചേർത്തു. വിഷയത്തിൽ അമൽ ജ്യോതി കോളേജിന്റെ ഭാഗത്തുനിന്നുള്ള മൗനം അന്വേഷിക്കപ്പെടണമെന്നും എത്രയും പെട്ടെന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എബിവിപി നേതൃത്വം നൽക്കുമെന്നും എബിവിപി പറഞ്ഞു. ബിജെപി മണ്ഡലവും കാഞ്ഞിരപ്പള്ളി ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധവുമായി രംഗത്തു വന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം വലിയ സമര പരമ്പരകൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു.
Comments