ന്യൂഡൽഹി: ബാലസോറിലെ ട്രെയിൻ അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ദൗത്യം പൂർത്തിയാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി.
അശ്വിനി വൈഷ്ണവ് രണ്ട് ദിവസത്തേക്ക് സ്ഥലത്തെ മുഴുവൻ രക്ഷാപ്രവർത്തനത്തിനും പുനരുദ്ധാരണ പ്രവർത്തനത്തിനും മേൽനോട്ടം വഹിച്ചു. അതേസമയം മൻസുഖ് മാണ്ഡവ്യ ഭുവനേശ്വർ എയിംസ് ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ മുഴുവൻ ആളുകളുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് വിലയിരുത്തിയിരുന്നു
അതേസമയം ഒഡീഷ ട്രെയിൻ അപകടം നടന്ന ബാലസോറിൽ സിബിഐ സംഘമെത്തി. ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിന് പിന്നാലെയാണ് സംഘം അപകടം നടന്ന ബാലസോറിൽ എത്തിയത്. സ്റ്റേഷൻ മാസ്റ്റർക്കും മെയിന്റനൻസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും ഒന്നിച്ചു മാത്രമേ റിലേ റൂം തുറക്കാൻ അനുവാദമുള്ളു. അതിനാൽ സ്റ്റേഷനിലെ റിലേ റൂമിൽ അട്ടിമറി നടന്നോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.
Comments