കീവ്: യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള ഡാം തകർന്നു. ദക്ഷിണ യുക്രെയ്‌നിലെ നോവ കഖോവ്ക ഡാം ആണ് തകർന്നത്. അണക്കെട്ട് തകർത്തത് റഷ്യ ആണെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ ആണെന്നാണ് റഷ്യയുടെ ആരോപണം.
തുടർച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് ഡിനിപ്രോ നദിയ്‌ക്ക് കുറുകെ 1956-ലാണ് നിർമ്മിച്ചത്. ഇവിടെയാണ് കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഡാം തകർന്നതോടെ അടുത്തുള്ള പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി. അടുത്ത അഞ്ച് മണിക്കൂറിൽ ജനവാസ മേഖലയിൽ ജലനിരപ്പ് ഉയരനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
https://twitter.com/Mylovanov/status/1665942344300888066?s=20
ഡിനിപ്രോ നദിയുടെ പടിഞ്ഞാറാൻ തീരത്തുള്ള 19 ഗ്രാമങ്ങളിലും കെർസൺ നഗരത്തിന്റെ ഒരു ഭാഗവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ക്രിമിയയിലെ വിവിധയിടങ്ങളിലേക്ക് ജലവിതരണം നടത്തുന്ന അണക്കെട്ടാണ് ഇത്. 2014 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നാണ് സപ്പോരിജിയ ആണവനിലയത്തിലേക്ക് വെള്ളം എത്തിക്കുന്നത്.
Comments